
കുമാറിന്റെ മരണത്തിനു കാരണം ജാതീയപീഡനമെന്ന് ഭാര്യ
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പാലക്കാട് എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായിരുന്ന കുമാറിന്റെ ദുരൂഹ മരണത്തിനു കാരണം ജാതീയ പീഡനമാണെന്ന് ഭാര്യ ആരോപിച്ചു. രണ്ടുദിവസം മുമ്പ് ലക്കിടിയില്‍ ട്രെയില്‍ തട്ടി മരിച്ച നിലയിലാണ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. ആദിവാസിയെന്ന നിലയില്‍ തനിക്ക് നിരന്തരമായി മാനസികപീഡനം നേരിടേണ്ടി വന്നിരുന്നതായി കുമാര്‍ പറഞ്ഞിട്ടുണ്ടെന്ന് ഭാര്യ സജിനി പറഞ്ഞു. എല്ലാവരുടേയും മുമ്പില്‍ വെച്ച് തന്നെ അപമാനിച്ചിരുന്നതായും കൂടുതല്‍ ജോലി ചെയ്യിച്ചിരുന്നതായ.ും കുമാര്‍ പറഞ്ഞിരുന്നു. രണ്ടു മാസമായി അവധിയിലായിരുന്ന കുമാര്‍ കഴിഞ്ഞാഴ്ചയാണ് ജോലിയില്‍ തിരികെ പ്രവേശിച്ചത്. അട്ടപ്പാടി സ്വദേശിയാണ് മരിച്ച കുമാര്‍. സംഭവം നിഷേധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ രംഗത്തു വന്നെങ്കിലും ഡിഐജി അന്വേഷണത്തിന് ഉത്തരവിട്ടു.

James Kannimala
July 29, 2019 at 1:39 am
തീർച്ചയായും, തൊഴിൽ രംഗത്തെ ജാതി വിവേചനവും പീഡനവും ഒരു യാഥാർത്ഥ്യമാണ്. ആദിവാസികളെ പൊതു സമൂഹത്തിന്റെ ഭാഗമായി കാണാൻ പലരും ഇനിയും പഠിച്ചിട്ടില്ല; ഒരേ ചോരയാണ് എല്ലാവരിലും ഒഴുകുന്നതെങ്കിലും.