കപില്‍ സിബലിനു മറുപടി പറയാന്‍ നേതൃത്വം തയ്യാറാകണം

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

‘ജനങ്ങള്‍ കോണ്‍ഗ്രസിനെ ഒരു ബദലായി കണക്കാക്കുന്നില്ല” ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ മോശം പ്രകടനത്തിന്റെ വെളി ച്ചത്തില്‍ തിങ്കളാഴ്ച ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജ്യസഭയിലെ കോണ്‍ഗ്രസ് എംപി കപില്‍ സിബല്‍ ഇക്കാര്യം തുറന്നടിച്ചത്. സത്യത്തില്‍ ഒരുപാട് നേതാക്കള്‍ പറയാനാഗ്രഹിക്കുന്ന കാര്യമാണ് അദ്ദേഹം തുറന്നു പറഞ്ഞത്. പാര്‍ട്ടിയെ ബാധിച്ച കാര്യങ്ങള്‍ അറിഞ്ഞിട്ടും നേതൃത്വം അംഗീകരിക്കുന്നില്ലെന്നും ഇത്തരം കാര്യങ്ങള്‍ കണ്ടില്ലായെന്ന് നടിക്കുന്നത് തുടരുകയാണെങ്കില്‍ വലിയ വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ െേറ പ്രസക്തമായ വിഷയമാണ് കപില്‍ സിബല്‍ വെട്ടിത്തുറന്നു പറഞ്ഞത്. ബീഹാര്‍ തെരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഈ പ്രഖ്യാപനമെന്ന് വ്യക്തം.

ബീഹാറില്‍ കോണ്‍ഗ്രസ്സ് മത്സരിച്ച 70 സീറ്റുകളില്‍ 19 എണ്ണം മാത്രമാണ് നേടിയത്. അവിടുത്തെ മോശം പ്രകടനത്തിന് പുറമെ, ഉപതെരഞ്ഞെടുപ്പുകളിലും ാര്‍ട്ടിക്ക് പ്രതികൂല ഫലങ്ങളാണ് നേരിടേണ്ടി വന്നത്. ദ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.’ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സ് ദയനീയമായി തോറ്റു, ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോലും ഞങ്ങള്‍ക്ക് അവിടെ ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചില്ല. ഉത്തര്‍പ്രദേശിലെ ചില നിയോജകമണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ നേടിയത് രേഖപ്പെടുത്തിയ വോട്ടുകളു ടെ 2% ല്‍ താഴെയാണ്.ഗുജറാത്തിലെ ഞങ്ങളുടെ മൂന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് കെട്ടി വെച്ച തുക തന്നെ നഷ്ടപ്പെട്ടു. തെല്ലാം ചുവരെഴുത്തുകളാണ് ‘ അദ്ദേഹം ഓര്‍മ്മപ്പെടുത്തി.”

ദി ക്രിട്ടിക് ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യുക

ബിഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ വലിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ബദലായി ഉയര്‍ന്നുവരാന്‍ കഴിഞ്ഞിട്ടില്ലെന്നും ചതുഷ്‌കോണ മത്സരമില്ലാത്ത മധ്യപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പോലും മോശം പ്രകടനമാണ് നടന്നതെന്നും കുറ്റപ്പെടുത്തിയ അദ്ദേഹം അതില്‍ ആശങ്ക പ്രകടിപ്പിച്ചു. ചര്‍ച്ചകളോ, ചര്‍ച്ചകള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങളോ ഉണ്ടായി കാണുന്നില്ല. ഈ വര്‍ഷം ഓഗസ്റ്റില്‍ താന്‍ ഉള്‍പ്പെടെ 23 കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് കത്തെഴുതിയ കാര്യം അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 2014,2019 വര്‍ഷങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ സാക്ഷ്യം വഹിച്ചതു പോലെ പാര്‍ട്ടിയുടെ ജനപിന്തുണയില്‍ സ്ഥിരമായ ഇടിവ് ഉണ്ടായിട്ടുണ്ടെന്ന് കത്തിലൂടെ സൂചിപ്പിച്ചിരുന്നുവെങ്കിലും ഈ വന്‍ തോല്‍വികള്‍ക്ക് പിന്നിലെ കാരണങ്ങള്‍ വിശകലനം ചെയ്ത് കൊണ്ട് ”സത്യസന്ധമായ ഒരു ആത്മപരിശോധന നടന്നില്ല. കത്തിന്മേല്‍ എന്തെങ്കിലും നടപടിയെടുത്തിട്ടുണ്ടോയെന്ന ചോദ്യത്തിന് ”ഒരു സംഭാഷണവും നടന്നിട്ടില്ല,നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് അതിനുള്ള ഒരു ശ്രമവും നടന്നിട്ടില്ല”.സിബല്‍ പറഞ്ഞു.

തീരുമാനമെടുക്കന്നതിനുള്ള പാര്‍ട്ടിയുടെ പരമോന്നത സമിതിയായ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി പോലും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഒന്നാണെന്നതാണ് കാലികമായ വിഷയങ്ങള്‍ അഭിസംബോധന ചെയ്യാനുള്ള നേതൃത്വത്തിന്റെ വിമുഖതയ്ക്ക് കാരണമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയുടെ ഭരണഘടനയില്‍ പോലും ജനാധിപത്യ പ്രക്രിയകള്‍ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്നുണ്ട് ”അദ്ദേഹം പറഞ്ഞു.”നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ ചോദ്യം ചെയ്യുമെന്നൊ അവരുടെ ആശങ്കകള്‍ ഉന്നയിക്കുമെന്നോ നിങ്ങള്‍ പ്രതീക്ഷിക്കരുത് ‘.പാര്‍ട്ടി നേരിടുന്ന പ്രശ്‌നങ്ങളെ ക്കുറിച്ച് അതിന്റെ നേതൃത്വത്തിന് അറിയാമെന്നും എന്നാല്‍ അവ പരിഹരിക്കാന്‍ അവര്‍ തയ്യാറല്ലെന്നും സിബല്‍ പറഞ്ഞു.

ആറു വര്‍ഷമായി ആത്മപരിശോധനക്ക് തയ്യാറാകാത്ത കോണ്‍ഗ്രസ് ഇപ്പോള്‍ ആത്മപരിശോധനയ്ക്ക് മുതിരുമെന്ന് നമുക്ക് എന്ത് പ്രതീക്ഷയുണ്ട്? ഇതിനൊക്കെയുള്ള എല്ലാ ഉത്തരങ്ങളും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തന്നെ അറിയാം. പക്ഷേ ആ ഉത്തരങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ല ‘. ഉള്‍പ്പാര്‍ട്ടി ചര്‍ച്ചകളുടെ അഭാവം വിശദീകരിച്ച അദ്ദേഹം എല്ലാ സംഘടനകളിലും അത് ആവശ്യമാ ണെന്ന് നിര്‍ദ്ദേശിച്ചു.”ഗുരുതരമായ അതിന്റെ അഭാവത്തില്‍, അതിനുള്ള സമയം അവസാനിച്ചു കഴിഞ്ഞതിനാല്‍ ആത്മപരിശോധന വേണമെന്ന് പറയുന്നില്ല. പ്രശ്‌നമെന്താണെന്ന് ഗൗരവമായി തിരിച്ചറിയാത്ത സാഹചര്യത്തില്‍, ഒരു പരിഹാരവും കൊണ്ടു വരാന്‍ ഞങ്ങള്‍ക്ക് കഴിയില്ല,” സിബല്‍ പറഞ്ഞു. പാര്‍ട്ടി പ്രസിഡന്റ് സ്ഥാനത്തേക്കും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുമുള്ള തിരഞ്ഞെടുപ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുമോയെന്ന ചോദ്യത്തിന് ”നാമനിര്‍ദ്ദേശ സംസ്‌കാരം പോകണം”സിബല്‍ പറഞ്ഞു,”നാമനിര്‍ദ്ദേശങ്ങളിലൂടെയുള്ള സംഘടന തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ച ഫലങ്ങളിലേക്ക് നയിക്കില്ല,” അദ്ദേഹം പറഞ്ഞു.”ഞങ്ങളില്‍ ചിലര്‍ മുന്നോട്ടുള്ള വഴിയില്‍ കോണ്‍ഗ്രസ്സ് എന്തു ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു കൊണ്ട് കത്ത് നല്‍കി. ഞങ്ങളുടെ വാക്കുകള്‍ കേള്‍ക്കുന്നതിനു പകരം അവര്‍ ഞങ്ങളെ പിന്തിരിപ്പിച്ചു ‘.

ദി ക്രിട്ടിക് യു ട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസിന് അതിന്റെ പോരായ്മകള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെങ്കില്‍ സംഘടന തിരഞ്ഞെടുപ്പ് നടത്തിയത് കൊണ്ട് മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപകാലത്ത് ”സംസ്ഥാന പൊതു തിരഞ്ഞെടുപ്പുകള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ സ്വഭാവം കൈവരിച്ചിരിക്കുന്നു. പ്രചാരണത്തിന്റെ സ്വഭാവം തന്നെ മാറിയിരിക്കുന്നു എന്നും സിബല്‍ വിശദീകരിച്ചു.മുഖ്യധാരാ മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ഭരണകക്ഷിയാണ്. അതിനാല്‍ ആളുകളിലേക്ക് എത്തിച്ചേരാന്‍ ഒരു പുതിയ സംവിധാനം കണ്ടെത്തേണ്ടതുണ്ട്. എന്തായിരിക്കണം ആ സംവിധാനം? അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട് ‘.പ്രായോഗീക തലത്തില്‍ ഫലങ്ങള്‍ ലഭിക്കുന്നതിന് കോണ്‍ഗ്രസ് ”പരിചയസമ്പന്നരായ മനസ്സുകളോട്, പരിചയസമ്പന്നരായ കൈകളോട് ഇന്ത്യയുടെ രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കുന്നവരുമായി, മാധ്യമങ്ങളില്‍ എന്ത്, എങ്ങനെ സംസാരിക്കണമെന്ന് അറിയാവുന്നവരുമായി” സംഭാഷണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. .

അടുത്തിടെ നടന്ന ബീഹാര്‍ തിരഞ്ഞെടുപ്പിനെക്കുറിച്ചും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളെക്കുറിച്ചും വിശദമായി സംസാരിച്ച സിബല്‍, നേതൃത്വത്തില്‍ നിന്ന് ഒരു സന്ദേശവും വന്നിട്ടില്ലെന്ന് പറഞ്ഞു.”ബീഹാറിലും ഉപതിരഞ്ഞെടുപ്പിലും ഞങ്ങളുടെ സമീപകാല പ്രകടനത്തെക്കുറിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് അവരുടെ അഭിപ്രായങ്ങള്‍ ഇതു വരെ നാം കേട്ടിട്ടില്ല,” അദ്ദേഹം പറഞ്ഞു.”എല്ലാം ശരിയാണെന്നും ഇത് പതിവുപോലെ ബിസിനസ്സായിരിക്കണമെന്നും അവര്‍ കരുതുന്നു.”

വളരെ പ്രസക്തമായ വിഷയങ്ങളാണ് കപില്‍ സിബല്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിനോട് രാഷ്ട്രീയമായി പ്രതികരിക്കാന്‍ നേതൃത്വം തയ്യാറാകുമോ എന്നതാണ് പ്രസക്തമായ ചോദ്യം.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply