ദളിതരുടെ മൃതദേഹത്തോടും ഇവിടെ അയിത്തവും ക്രൂരതയും

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

രാജ്യത്തെ പ്രമുഖ വാര്‍ത്താ ചാനലുകളില്‍ വന്ന ഒരു വീഡിയോയില്‍ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തില്‍, ഒരു കൂട്ടം ആളുകള്‍ മരിച്ച ഒരാളുടെ മൃതദേഹം പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ഇറക്കുന്നതായി കാണാം. മൃതദേഹം ഒരു സ്‌ട്രെച്ചറില്‍ സ്ഥാപിക്കുകയും പാലത്തിന്റെ മുകളില്‍ നിന്ന് കൃത്യമായി നിലത്തേക്ക് താഴ്ത്തുകയും ചെയ്യുന്നുണ്ട്. കയര്‍ പതുക്കെ താഴ്ത്തിയതിനിടയില്‍ ശരീരത്തില്‍ പൊതിഞ്ഞ മാല നിലത്തു വീണുപോകുന്നുണ്ട്. 20 അടി ഉയരമുള്ള പാലത്തില്‍ നിന്ന് ഒരു ഡസന്‍ പുരുഷന്മാര്‍ കയറുകള്‍ തഴേക്ക് ഇറക്കുമ്പോള്‍, അവരില്‍ ചിലര്‍ മൃതദേഹം താഴെ സ്വീകരിക്കുന്നു കുറച്ചുദൂരം അകലെയുള്ള ശ്മശാനത്തിലെ ശവസംസ്‌കാര ചിതയിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ചിലരവിടെ കാത്ത് നില്‍ക്കുന്നുണ്ട്.

മൃതദേഹം സംസ്‌കരിക്കാന്‍ പുരുഷന്മാര്‍ തയ്യാറെടുക്കുന്നതിനിടയില്‍, വീഡിയോ ഷൂട്ടിംഗ് നടത്തുന്നയാള്‍ ഇങ്ങനെ പറയുന്നത്, ‘വെല്ലൂര്‍ ജില്ലയിലെ വനിയംബാടി താലൂക്കില്‍ ഗ്രാമത്തിലെ ദലിത് കോളനിക്ക് സ്വന്തമായി ഒരു ശ്മശാനം ഇല്ലാത്ത സ്ഥലത്താണ് ഇത് സംഭവിച്ചതെന്ന്’. ‘ഇതാണ് ഞങ്ങളുടെ ശ്മശാനം. ഓരോ തവണയും ഞങ്ങള്‍ ശരീരത്തെ ഇതുപോലെ താഴ്ത്തുന്നു. ഞങ്ങള്‍ക്ക് ഒരു ശ്മശാനം ഇല്ല!’ അദ്ദേഹം വിളിച്ചു പറയുന്നത് വിഡിയോയില്‍ കേള്‍ക്കുന്നു.

മരിച്ചവരോടുപോലും അന്തസ്സ് നിഷേധിക്കുന്ന ഭയാനകമായ രംഗമാണിത്! ഗ്രാമത്തിലെ ദലിതര്‍ക്ക് പ്രദേശത്തെ ജാതി ഹിന്ദുക്കള്‍ ഒരു റോഡും ശ്മശാനവും ദളിതര്‍ക്ക് അനുവദിച്ചിട്ടില്ല. ജാതി ഹിന്ദുക്കള്‍; പ്രധാനമായും വെല്ലല ഗൗണ്ടേഴ്‌സ്, വണ്ണിയാര്‍ എന്നീ സമുദായത്തില്‍ പെട്ടവരാണ് ഈ ‘ദളിത്’ മൃതദേഹം ഒരു കൃഷിസ്ഥലത്തിലൂടെ കൊണ്ടുപോകുന്നത് തടഞ്ഞത്.

വെല്ലൂരില്‍ 55 കാരനായ കുപ്പന്‍ എന്നൊരാള്‍ കഴിഞ്ഞ ദിവസം ഒരു അപകടത്തില്‍ അന്തരിച്ചിരുന്നു. ദലിത് വിഭാഗത്തില്‍ ജനിച്ച കുപ്പന്‍ എന്ന ‘മനുഷ്യന്റെ’ ശവം സംസ്‌കാരത്തിനായി പാലത്തില്‍ നിന്ന് ശരീരം താഴ്ത്താന്‍ നിര്‍ബന്ധിതരായത് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നു. ശവസംസ്‌കാരം ഘോഷയാത്രയ്ക്ക് റോഡിലേക്കും ഗ്രാമത്തിലെ ഒരു സാധാരണ ശ്മശാനത്തിലേക്കും പോകാനുള്ള അവകാശമാണ് ജാതി ഹിന്ദുക്കള്‍ ഇവിടെ നിഷേധിച്ചത്. 2019 ഓഗസ്റ്റ് 17 ശനിയാഴ്ചയാണ് സംഭവം നടന്നതെങ്കിലും വീഡിയോ ബുധനാഴ്ച വൈറലായി.

മൃത ശരീരം ശ്മശാനത്തിലേക്ക് കൊണ്ടുപോനുള്ള പാതയ്ക്ക് ചുറ്റുമുള്ള സ്ഥലങ്ങള്‍ ജാതി ഹിന്ദുക്കള്‍ കൂട്ടമായി വാങ്ങിയിരുന്നു. മൃതദേഹങ്ങള്‍ പ്രദേശത്തുകൂടി കൊണ്ടുപോകാന്‍ ജാതി ഹിന്ദുക്കള്‍ സമ്മതിച്ചില്ലെന്ന് കുപ്പന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു. കുപ്പന്റെ അനന്തരവന്‍ 21 കാരനായ വിജയ് ഇങ്ങനെ പറഞ്ഞു, ‘ഇപ്പോള്‍ 20 വര്‍ഷത്തിലേറെയായി, ഞങ്ങള്‍ പരമ്പരാഗതമായി ഒരു ശ്മശാനമായി ഉപയോഗിച്ചിരുന്ന മൈതാനങ്ങളിലേക്ക് പ്രവേശിക്കുന്നതില്‍ ഞങ്ങള്‍ക്ക് പ്രശ്നമുണ്ട്’.

‘പ്രബല ജാതിയിലെ അംഗങ്ങള്‍ക്ക് ഇപ്പോള്‍ അവിടുത്തെ ഭൂമി സ്വന്തമാണ്, ഞങ്ങളുടെ ശവങ്ങളുമായി പ്രദേശത്ത് പ്രവേശിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല!’. ‘ജാതി ഹിന്ദുക്കള്‍ക്ക് ശവസംസ്‌കാരത്തിനായി ഉപയോഗിക്കാന്‍ കഴിയാത്ത ഒരു പ്രത്യേക സ്ഥലമുണ്ട്’. ’15 വര്‍ഷം മുമ്പ് പാലം നിലവില്‍ വരുന്നതിന് മുമ്പ് ഞങ്ങള്‍ മൃതദേഹം വെള്ളത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ അത് പാലത്തില്‍ നിന്ന് താഴ്ത്തുന്നു’. ‘ഞങ്ങളെ സംസ്‌കരിക്കാന്‍ ഞങ്ങള്‍ വര്‍ഷങ്ങളായി വിവിധ ജില്ലാ അധികാരികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും ഫലമുണ്ടായില്ല.

ഈ വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ; ‘മരിച്ചവരെ പാലത്തില്‍ നിന്ന് താഴ്ത്തി സംസ്‌കരിക്കുകയാണിവിടെ. നാലുവര്‍ഷത്തിലേറെയായി ദളിതര്‍ക്ക് അവരുടെ അവകാശം നിഷേധിക്കപ്പെടുന്നത് ഇവിടെ ഒരു പതിവാണ്’. പാലാര്‍ നദിക്ക് കുറുകെയുള്ള പാലം പണിത ഉടന്‍ ജാതി ഹിന്ദുക്കള്‍ ദലിതര്‍ മരിച്ചവരെ സംസ്‌കരിക്കുന്ന നദിയിലേക്കുള്ള പാത അവരുടേത് മാത്രമായി ഏറ്റെടുത്തുവെന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ പാത ഉപയോഗിക്കുന്നതില്‍ നിന്ന് ദലിതരെ ജാതി ഹിന്ദുക്കള്‍ നിരന്തരം വിലക്കുന്നു.

‘ഗ്രാമത്തിലെ ശ്മശാനത്തില്‍ സ്ഥലക്കുറവ് കാരണം കഴിഞ്ഞ നാല് വര്‍ഷമായി ഞങ്ങള്‍ പാലാര്‍ നദിയുടെ തീരത്ത് മരിച്ചവരെ സംസ്‌കരിക്കുകയാണ്’ ‘ഇത് പൊതുവായ പാതയാണ്. ഞങ്ങളുടെ പൂര്‍വ്വികരുടെ കാലം മുതല്‍ ഞങ്ങള്‍ ഇത് ഉപയോഗിച്ചുവെങ്കിലും, അടുത്തിടെ അവര്‍ ഇത് വേലികെട്ടി തിരിച്ചു’. ‘വേലി തുറക്കാന്‍ ഞങ്ങള്‍ അവരോട് അഭ്യര്‍ത്ഥിച്ചപ്പോള്‍ അവര്‍ തയ്യാറായില്ല. അതിനാല്‍, മൃതദേഹങ്ങള്‍ പാലത്തില്‍ നിന്ന് താഴ്ത്താന്‍ ഞങ്ങള്‍ നിര്‍ബന്ധിതരായി’ ദലിത് ഗ്രാമീണര്‍ പറയുന്നത് ഇങ്ങനെയെല്ലാമാണ്.

രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് ഉത്ക്കണ്ഠപ്പെടുന്നവര്‍ക്ക് മാത്രമേ ദളിതര്‍ക്ക് മേല്‍ ജാതി ഹിന്ദുക്കള്‍ നടത്തുന്ന ഈ അതിക്രമം എന്താണ് മനസ്സിലാകുകയുള്ളൂ. മനുസ്മൃതിയനുസരിച്ച് ഭരണം നടത്തുന്നവര്‍ക്ക് മേല്‍കൈയുമുള്ള ഒരു സമൂഹത്തില്‍ ദളിതരോടുള്ള ജാതി ഹിന്ദുക്കളുടെ ‘വിവേചനം’ ഇനിയുമിനിയും വര്‍ദ്ധിക്കുക തന്നെ ചെയ്യും.
കഠിനമാണെങ്കില്‍കുടി പോരടിക്കുക അല്ലാതെ മറ്റെന്താണ് നമുക്ക് മുന്നിലുള്ള മാര്‍ഗ്ഗം?

(ഫേസ് ബുക്ക് പോസ്റ്റ്)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply