വനിതാദിനം സര്‍ഗ്ഗാത്മകമാക്കി ഈ വീട്ടമ്മമാര്‍

സുഹൃത്തെ,

അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിനാലാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2026 - 27 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Bank Details
The Critic
A/C No 020802000001158
IFSC Code IOBA0000208
Indian Overseas Bank, Thrissur
Direct UPI Payment
UPI ID 9447307829

Scan QR Code to Pay

The Critic UPI QR Code

volly

ഇത്തവണത്തെ വനിതാ ദിനം ഏറ്റവും സര്‍ഗഗാത്മകമായി ആഘോഷിച്ചത് തൃശൂരിലെ കുറെ വീട്ടമ്മമാരായിരിക്കും. എന്റെ ആരോഗ്യം, എന്റെ ആവശ്യം എന്ന സന്ദേശവുമായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ ഗാര്‍ഗി സ്ത്രീ കൂട്ടായ്മ സംഘടിപ്പിച്ച വനിതാ വോളിബോള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തത് ജില്ലയിലെ എട്ടു ടീമുകളാണ്. എല്ലാം വീട്ടമ്മമാരുടേത്. ജീവിതത്തില്‍ വോളിബോള്‍ പോയിട്ട് കാര്യമായ ഒരു വിനോദവും ഇ്‌ലലാത്തവരായിരുന്നു അവര്‍. മൂന്നു മാസത്തെ തീവ്രപരിശീലനത്തിനുശേഷമാണ് ഇന്ന് ടൂര്‍ണമെന്റ് നടന്നത്.
മാനസികമെന്നതോടൊപ്പം ശാരീരികമായ അടിമത്തവും സ്ത്രീകളുടെ മുന്നോട്ടുള്ള പ്രയാണത്തിന് തടസമാകുന്നു എന്ന തിരിച്ചറിവിന്റെ ഭാഗമായാണ് ഇത്തരമൊരു സംരംഭത്തിന് തങ്ങള്‍ തയ്യാറായതെന്നു ഗാര്‍ഗി പ്രവര്‍ത്തകര്‍ പറയുന്നു. പോലീസിനകത്തും പുറത്തും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ഏറെ പോരാടിയ സിവില്‍ പോലീസ് ഓഫീസര്‍ വിനയയാണ് ടൂര്‍ണമെന്റിന് ചുക്കാന്‍ പിടിച്ചത്.. ബാല്യം മുതലെ ആണ്‍കുട്ടികള്‍ ഓടിയും ചാടിയും കളിക്കുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ആ അവസരം നിഷേധിക്കപ്പെടുന്നു. പിന്നീട് വിവാഹവും പ്രസവവും കഴിയുമ്പോള്‍ ശാരീരികമായി അവരേറെ ക്ഷീണിക്കുന്നു. അതിനെ മറികടക്കാന്‍ ഒരുതരത്തിലുള്ള വ്യായാമവും അവര്‍ക്കു കിട്ടുന്നില്ല. പുരുഷന്മാര്‍ രാവിലെ നടക്കാനും ഓടാനും മറ്റും പോകുമ്പോള്‍ സ്ത്രീകള്‍ അടുക്കളയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നു. കൂലിപണിചെയ്യുന്നവര്‍ക്കൊഴികെ മറ്റൊരു സ്ത്രീക്കും മെയ്യനങ്ങിയുള്ള ജോലിക്കോ വ്യായാമത്തിനോ കളികള്‍ക്കോ അവസരം ലഭിക്കുന്നില്ല. അങ്ങനെ അവരുടെ ശരീരത്തില്‍ ബ്ലഡ് സര്‍ക്യുലേഷന്‍ കുറയുന്നു. അതിന്റെ ഫലമായി വളരെ ചെറുപ്പത്തില്‍ തന്നെ പലരോഗങ്ങളും കടന്നാക്രമിക്കുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ടൂര്‍ണമെന്റിനെ കുറിച്ച് ചിന്തിച്ചതെന്നു വിനയ പറയുന്നു. വീട്ടമ്മമാര്‍ക്കു വേണ്ടി മാത്രമാണ് ഇക്കുറി ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ആരംഭത്തില്‍ വീട്ടമ്മമാര്‍ക്ക് കുടുംബാംഗങ്ങളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമൊക്കെ എതിര്‍പ്പും പരിഹാസവും നേരിടേണ്ടിവന്നു. എന്നാല്‍ അവരതിനെയെല്ലാം മറികടന്നു.
നേരത്തെ ജില്ലയില്‍ വില്ലടത്ത് പെണ്‍കുട്ടികളെ സംഘടിപ്പിച്ച് പന്തുകളി അഭ്യസിപ്പിക്കുന്നതിലും ഗാര്‍ഗി വിജയം കണ്ടിരുന്നു. വീട്ടമ്മമാരുടെ വോളിയോടൊപ്പം പെണ്‍കുട്ടികളുടെ ഫുട്‌ബോള്‍ പരിശീലനം സജീവമാക്കാനും ഗാര്‍ഗി ഉദ്ദേശിക്കുന്നതായി ഭാരവാഹികള്‍ പറയുന്നു. അതുവഴി നാട്ടിന്‍പുറങ്ങളിലെ കളിക്കളങ്ങളിലെ പുരുഷാധിപത്യത്തിന് അവസാനം കാണാനും ഈ വനിതാദിനത്തില്‍ ഗാര്‍ഗി ലക്ഷ്യമിടുന്നു.


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply