കോവിഡ് വൈറസ് ഇന്ത്യയില്‍ : എന്തൊക്കെയാണ് ചെയ്യേണ്ടത്?

കേരളത്തില്‍ ഇതുവരെ തുടര്‍ന്ന മാതൃക മറ്റു പല സംസ്ഥാനങ്ങളെക്കാള്‍ ഭേദപ്പെട്ടതാണ്. ഒരു പരിധിവരെ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സര്‍ക്കാരും ഉത്തരവാദിത്തതോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. അതെ സമയം കേരളത്തില്‍ ഇനിയും ഇത് പടരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ സര്‍ക്കാരും ജനങ്ങളും കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണ്.

ഇന്ത്യയിലെ ജനസംഖ്യ അനുപാതത്തില്‍ ഇപ്പോഴത്തേ കോവിഡ് വൈറസ് പടര്‍ച്ച കുറവാണ് എന്നു തോന്നും. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വിവിധ തരത്തിലാണ്. പക്ഷേ ഇങ്ങനെപോയാല്‍ ഇപ്പോള്‍ കുറവെന്ന് തോന്നുന്ന പല സംസ്ഥാനങ്ങളിലും ആളിപടരുവാനുള്ള സാധ്യത വളരെയാണ്. പ്രത്യേകിച്ച് യു പി, ബീഹാര്‍, ജാര്‍ഖണ്ഡ്, ബംഗാള്‍ മുതലായ സംസ്ഥാനങ്ങളില്‍. ഇപ്പോഴത്തെ കണക്കനുസരിച്ചു കേരളം, മഹാരാഷ്ട്ര, ഡല്‍ഹി മുതലായ സ്ഥലങ്ങളിലാണ് റിപ്പോര്‍ട്ട് കേസ് കൂടുതല്‍. ഇതിനു ഒരു കാരണം ഈ പ്രദേശങ്ങളില്‍ ടെസ്റ്റിങ് സൗകര്യങ്ങള്‍ താരതമ്യേന കൂടുതല്‍ ഉണ്ടെന്നാണ്.

ഇന്ത്യയില്‍ മാര്‍ച്ച് 18 വരെ ടെസ്റ്റ് ചെയ്തത് 14,175 പേരെ മാത്രമാണ്. നിലവില്‍ സജീവമായ 72 സര്‍ക്കാര്‍ ലാബില്‍ ടെസ്റ്റ് ചെയ്തത്. അതില്‍ ബഹു ഭൂരിപക്ഷം വിദേശത്ത് നിന്ന് വന്നതാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ വിവിധ വിദഗ്ദര്‍ പുറത്തിറക്കിയ പഠനം) അനുസരിച്ചു മെയ് മാസം ആകുമ്പോഴേക്കും കുറഞ്ഞത് 58, 643 കേസ് മുതല്‍ ഒരു ലക്ഷം പേരിലേക്ക് ഇതു പടരാനുള്ള സാധ്യതയുണ്ട്. ഇന്ത്യയില്‍ ഉള്ള ഹോസ്പിറ്റല്‍ ബെഡ് ഒരുലക്ഷം പേര്‍ക്ക് എഴുപത് ബെഡ് മാത്രമാണ്. അതില്‍ സാധാരണ 75%ഹോസ്പിറ്റല്‍ ബെഡ് ഉപയോഗത്തിലാണ്. അതായത് ഇപ്പോഴുള്ള നില വച്ചു ഒരു ലക്ഷം പേര്‍ക്ക് കിട്ടാവുന്ന ഹോസ്പിറ്റല്‍ ബെഡ് 17.5 മാത്രമാണ്. അതുപോലെ പതിനായിരങ്ങളെ ക്വറിന്റൈന്‍ ചെയ്യുവാനുള്ള സൗകര്യം ഇന്ത്യയില്‍ നിലവിലില്ല.

ഇപ്പോഴുള്ള അവസ്ഥയില്‍ ലോക് ഡൌണ്‍ പ്രത്യാഘാതം ഏതാണ്ട് അറുപതു ശതമാനം ജനങ്ങളുടെ ജീവനോപാധിയെ ബാധിക്കും. കാരണം ഇന്ത്യയിലെ ബഹു ഭൂരിപക്ഷം തൊഴിലാളികളും അസംഘിടത മേഖലയിലാണ്. അതുപോലെ കാര്‍ഷിക മേഖലയില്‍. അതില്‍ തന്നെ ഒന്നര കോടിയോളം ഇതര സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരാണ്. അവര്‍ ദിവസ കൂലി ജോലി ചെയ്യുന്നവരാണ്. നാലു ദിവസം ജോലിയില്ലെങ്കില്‍ പല കുടുംബങ്ങളും പട്ടിണിയിലാകും. അതായത് ലോക് ഡൌണ്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ ഇന്ത്യ ഒട്ടാകെ ഉണ്ടായാല്‍ ദാരിദ്ര്യവും പട്ടിണിയും ഇരട്ടിക്കുവാനുള്ള സാധ്യതയുണ്ട്. അത് കൊണ്ടാണ് സര്‍ക്കാര്‍ സെലക്ടീവ് ലോക് ഡൌണ്‍ നോക്കുന്നത്

ഈ പ്രതിസന്ധി ഏറ്റവുമാദ്യം ബാധിക്കുന്നത് ചെറുകിട സംരഭങ്ങളെയാണ്. നോട്ടു നിരോധനം കാരണം ഏറ്റവും കഷ്ടം അനുഭവിച്ചത് ചെറുകിട സംരംഭങ്ങളും അസംഘടിത മേഖലയുമാണ്. അതില്‍ രണ്ടര ലക്ഷം അടച്ചുവെന്നാണ് കണക്ക്. അതായത് നോട്ട് നിരോധനം കൊണ്ടു ഏതാണ്ട് പത്തുലക്ഷം ജനങ്ങളുടെ വേതനം നഷ്ട്ടപെട്ടു. നോട്ടു നിരോധനം സൃഷ്ട്ടിച്ച പ്രത്യാഘാതത്തില്‍ സാമ്പത്തിക വളര്‍ച്ച ഏതാണ്ട് മൂന്നു ശതമാനമാണ് കുറഞ്ഞത്. കൊറോണ സാഹചര്യം ട്രാവല്‍, ഹോട്ടല്‍, ടുറിസം, റെസ്റ്റോറന്റ്, റിയല്‍ എസ്റ്റേറ്റ് മേഖലകളെ തകര്‍ച്ചയുടെ വക്കില്‍ എത്തിക്കും. ഇപ്പോഴത്തെ അവസ്ഥ മെയ് മാസം കഴിഞ്ഞു നിലനിന്നാല്‍ ഇതിന്റ നേരിട്ടുള്ള നഷ്ട്ടം തന്നെ പത്തു ലക്ഷം കോടിയില്‍ കൂടുതലാകാനാണ് സാധ്യത. ഈ മേഖലയില്‍ ഏതാണ്ട് 25% പേര്‍ക്ക് ജോലി നഷ്ടമാകുകയോ വേതനം കുറയുകയോ ചെയ്യും. ഇന്ത്യയുടെ കഴിഞ്ഞ നാല്‍പ്പത് കൊല്ലത്തിലേക്കും ഏറ്റവും താണ സാമ്പത്തിക വളര്‍ച്ച നിരക്കിലേക്കു പോകും. ഇടിവെട്ടിയവനെ പാമ്പ് കടിച്ചാലുള്ള അവസ്ഥയാകും. ഇന്നലെ പല സംസ്ഥാനങ്ങളിലും ജനങ്ങള്‍ തെരുവില്‍ ഇറങ്ങി മോഡി സ്തുതി പാടി ആഘോഷം നടത്തിയത് സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ ഒരുപാടു ജനങ്ങള്‍ക്കും ഇതിന്റെ അപകടമൊ സാമൂഹിക സാമ്പത്തിക പ്രത്യാഘാതമൊ ബോധ്യപ്പെട്ടിട്ടില്ല എന്നതാണ്.

എന്തൊക്കെയാണ് സര്‍ക്കാര്‍ അത്യാവശ്യം ചെയ്യണ്ടത്

ആദ്യം ചെയ്യേണ്ടത് അടുത്ത മൂന്നു മാസം ആളുകള്‍ കൂട്ടുന്നത് നിയമം മൂലം നിരോധിക്കുക എന്നതാണ്. മരണം പോലുള്ള ഒഴിച്ചു കൂടാനാവാത്ത എല്ലാം മാറ്റി വയ്ക്കുക. വിവാഹങ്ങളും മറ്റു മീറ്റിങ്ങുകളും മത ചടങ്ങുകള്‍ക്ക് ആളുകള്‍ കൂടുതുന്നതും ഒഴിവാക്കുക. സോഷ്യല്‍ ഡിസ്റ്റന്‍സിങ് പ്രവര്‍ത്തിമാക്കുവാന്‍ ബോധവല്‍ക്കരണം അത്യാവശ്യമാണ്. അതുമാത്രം പോരാ

1) ടെസ്റ്റിംഗ് സൗകര്യം എല്ലായിടത്തും എത്തിക്കുക ഇപ്പോഴും പ്ലാനില്‍ ഉള്ളത് 200ല്‍ താഴെ ടെസ്റ്റിംഗ് സെന്ററുകളാണ്. അത് അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ആയിരത്തിലധികമാക്കേണ്ടി വരും. അതിന് സ്വകാര്യ മേഖലയെക്കൂടി ഉള്‍പ്പെടുത്തേണ്ടി വരും. അതാകട്ടെ സൗജന്യമായി ചെയ്യുവാന്‍ കേന്ദ്ര സംസ്ഥാനം സര്‍ക്കാരുകള്‍ ഒരുമിച്ചു സാമ്പത്തിക പാക്കേജ് ഉണ്ടാക്കണം

2) ഈ യുദ്ധത്തിലെ മുന്നണിപ്പോരാളികള്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. അവരുടെ ജീവനും ജോലി ചെയ്യുന്നതിനും നൂറു ശതമാനം സൗകര്യങ്ങളും സാമഗ്രികളും കൊടുക്കണം. ഓവര്‍ ടൈം ജോലിക്കുള്ള സൗകര്യങ്ങള്‍ വേണം. അത്യാവശ്യം വേണ്ടത് ഇപ്പഴുള്ളതിന്റ പത്തിരട്ടി മാസ്‌കുകളാണ്. അത് പോലെ വെന്റിലേറ്റര്‍, ഓക്‌സിജന്‍, ആശുപത്രിയില്‍ ഡിസിന്‍ഫ്ക്ഷന്‍. ഇതിന് ഒരു സാകല്യ പ്ലാന്‍ അത്യാവശ്യമാണ്.

3) അതു പോലെ സര്‍ക്കാര്‍ ആശുപത്രികള്‍ക്കു മാത്രം ഇതിനെ നേരിടാന്‍ സാധിക്കില്ല. സ്വകാര്യ ആശുപത്രികളെകൂടി ഉള്‍പ്പെടുത്തേണ്ടി വരും. മരുന്നുകള്‍ അധികം ഉല്‍പ്പാദിക്കേണ്ടി വരും. പല സ്‌കൂളുകളും ക്വരെന്റിന് സെന്ററുകള്‍ ആക്കേണ്ടി വരും. അങ്ങനെയുള്ളവര്‍ക്ക് ഭക്ഷണവും മറ്റും നല്‍കണം. വീട്ടില്‍ ക്വറിന്റൈന്‍ ചെയ്തവരെ മോണിറ്റര്‍ ചെയ്യണം.
അതിന് സര്‍ക്കാറിലെ വിവിധ വകുപ്പുകളില്‍ നിന്നും ആളുകളെ ഡപ്യുട് ചെയ്യേണ്ടി വരും (ഇലക്ഷന്‍ ഡ്യൂട്ടി പോലെ ). ഇതിനെല്ലാം കൂടി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ഏകോപിപ്പിച്ചു കുറഞ്ഞത് പതിനായിരം കോടി ആരോഗ്യ പാക്കേജ് വേണം

4) ഇപ്പോള്‍ തന്നെ ഏത്ര പേര്‍ക്ക് തൊഴിലോ വേതനമോ നഷ്ടപ്പെടും എന്നതിന്റ കണക്കു സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും എടുക്കുക. അതനുസരിച്ചു സൗജന്യ റേഷനുള്ള സംവിധാനം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള സംസ്ഥാനങ്ങളില്‍ ഏര്‍പ്പെടുത്തുക. കേരള സര്‍ക്കാര്‍ മോഡല്‍ ഇതിന് നല്ല ഉദാഹരണമാണ്. അതുപോലെ ഏറ്റവും പ്രശ്‌നമുള്ള ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് അയ്യായിരം രൂപ നേരിട്ട് അക്കൗണ്ടില്‍ എത്തിക്കുവാനുള്ള നടപടി എടുക്കുക. തൊഴിലുറപ്പ് പദ്ധതിയുടെ നാലു മാസത്തെ പണം അഡ്വാന്‍സായി കൊടുത്താല്‍ അതു ഒരു വലിയ സഹായമായിരിക്കും

5) സ്മാള്‍ സ്‌കെയില്‍ മീഡിയം സ്‌കൈല്‍ സംരഭങ്ങള്‍ക്ക് വേണ്ടി അമ്പതിനായിരം കോടി രൂപയുടെ കണ്ടിജന്‍സി പ്ലാന്‍ ഉണ്ടാക്കുക

6) ബാങ്കുകളുടെ സാമ്പത്തിക ആരോഗ്യ നില എല്ലാ ആഴ്ചയും പരിശോധിച്ച് ഉറപ്പ് വരുത്തുക. കാരണം ബാങ്ക് സെക്റ്റര്‍ ഇപ്പാള്‍ തന്നെ പ്രശ്ങ്ങളിലാണ്. ബാങ്കിംഗ് മേഖലയുടെ ആരോഗ്യം സാമ്പത്തിക നിലനില്‍പ്പിനു അത്യാവശ്യമാണ്. പ്രത്യേകിച്ച് അടുത്ത ആറു മാസം ബാങ്കിംഗ് മേഖലയെ വളരെ കൃത്യമായി നിരീക്ഷിക്കണം. കാരണം പല കടമടുവുകളും മുടങ്ങുമെന്നതുതന്നെ. അതേസമയം എ ടി എമില്‍ പൈസ ഇല്ലെങ്കില്‍ ജനം പരിഭ്രാന്തരാകും.

7)ട്രാവല്‍, ഹോട്ടല്‍, ടുറിസം മേഖലയിലും റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രത്യേക സാമ്പത്തിക പാക്കേജ് വേണ്ടി വരും

8) പൂഴ്ത്തി വെപ്പ് തടയാനുള്ള നടപടികൾ അത്യാവശ്യം. ആവശ്യ സാധനങ്ങളുടെ വിതരണവും ലഭ്യതയും ന്യായവിലയും ഉറപ്പാക്കുക.

9) കർഷകരുടെ പരിരക്ഷ അത്യാവശ്യമാണ്. ഇപ്പോഴുള്ള ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത കണക്കുകൾ പരിശോധിക്കേണ്ടതാണ്. അതിൽ തന്നെ പാൽ, മുട്ട, പച്ചക്കറികൾ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്താണ്ടതാണ്. അതു കർഷകർക്ക് പരി രക്ഷ ഉറപ്പ് വരുത്തിയാലെ സാധ്യമാകുള്ളൂ

10) എല്ലാ ആഴ്ചയും സര്‍ക്കാര്‍ കൃത്യമായ വിവിരങ്ങള്‍ കൊടുത്തു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതൊനൊപ്പം ആത്മവിശ്വാസം നല്‍കുക. സര്‍ക്കാരുകള്‍ ജനങ്ങളെ വിശ്വാസത്തില്‍ എടുത്തു അടിയന്തരമായി പ്രവര്‍ത്തിക്കേണ്ട സമയമാണ്.

കേന്ദ്ര സര്‍ക്കാരിനു ഇപ്പോള്‍ ചെയ്യാവുന്നത്. ഏതാണ്ട് പതിനയ്യായിരം കോടി രൂപയുടെ ഹെല്‍ത്ത് കണ്ടിജന്‍സി ഫണ്ട്, മുപ്പതിനായിരം കോടിയുടെ ബേസിക് ഇന്‍കം സപ്പോര്‍ട്ട് പ്രോഗ്രാം. അറുപതിനായിരം കോടിയുടെ ഇക്കോണമി കണ്ടിജന്‍സി ഫണ്ട് എന്നിവയാണ്. അതായത് കുറഞ്ഞത് ഏകദേശം ഒരു ലക്ഷം കോടിയുടെ കണ്ടിജന്‍സി പാക്കേജ്.

കേരളത്തില്‍ ഇതുവരെ തുടര്‍ന്ന മാതൃക മറ്റു പല സംസ്ഥാനങ്ങളെക്കാള്‍ ഭേദപ്പെട്ടതാണ്. ഒരു പരിധിവരെ കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും സര്‍ക്കാരും ഉത്തരവാദിത്തതോടു കൂടിയാണ് പ്രവര്‍ത്തിക്കുന്നത്. അതെ സമയം കേരളത്തില്‍ ഇനിയും ഇത് പടരാനുള്ള സാധ്യതയുണ്ട്. അതിനാല്‍ തന്നെ സര്‍ക്കാരും ജനങ്ങളും കൂടുതല്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ട സമയമാണ്. കേന്ദ്ര സര്‍ക്കാര്‍ അവസരത്തിന് ഒത്തുയരുമെന്ന് പ്രത്യാശിക്കാം. അല്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. എല്ലാവരും രാഷ്ട്രീയ ചേരി തിരുവുകള്‍ക്കപ്പുറം ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട പ്രതി സന്ധിയാിത്്.
നമ്മള്‍ക്കിതിനെ ഒത്തൊരുമിച്ചു അതിജീവിച്ചു ലോകത്തിന് മാതൃകയാകാനുള്ള അവസരം കൂടിയാണ്.

(ഫേസ് ബുക്ക് പോസ്റ്റ്)

https://www.facebook.com/js.adoor/posts/10222425767421445

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Social | Tags: , , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply