അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ സാധൂകരിക്കാന്‍ നീക്കം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

ഇടുക്കി ജില്ലയിലെ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ സാധൂകരിക്കാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതായി സൂചന. 1966 ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്താനാണ് നീക്കം. പട്ടയവ്യവസ്ഥ ലംഘിച്ചുള്ള നിര്‍മ്മാണങ്ങളില്‍ പതിനഞ്ച് സെന്റില്‍ ആയിരത്തി അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റ് രെയുള്ള കെട്ടിടുമാണെങ്കില്‍ സാധുവാക്കാനാണ് തീരുമാനം. അതേസമയം സംസ്ഥാനത്ത് മറ്റെവിടേയും ഭൂമിയോ കെട്ടിടമോ ഉണ്ടാകരുത്. ഈ നിബന്ധനകള്‍ക്ക് മുകളിലാണെങ്കില്‍ അത് സര്‍ക്കാര്‍ ഏറ്റെടുത്ത് ഉടമക്കുതന്നെ പത്ത് വര്‍ഷത്തേക്ക് പാട്ടത്തിന് കൊടുക്കാന്‍ നല്‍കുമെന്നും സൂചനയുണ്ട്. 2010 ല്‍ എന്‍ഒസിയില്ലാത്ത കെട്ടിടങ്ങള്‍ക്കെതിരെ നടപടി എടുക്കുകയോ അല്ലെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയോ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. മൂന്നാറടക്കമുള്ള മേഖലകളില്‍ അനധികൃതമായി നിര്‍മ്മിച്ച മിക്കവാറും ഹോട്ടലുകളും ഹോം സ്‌റ്റേകളുകളും ലോഡ്ഡുകളും മറ്റും ഈ പരിധിക്കുള്ളില്‍ വരും. അവയില്‍ പലതും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങളാണ്. അതിനാല്‍ തന്നെ വ്യാപകായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാകും ഈ തീരുമാനമെന്ന് ചൂണ്ടികാട്ടപ്പെടുന്നു.

 


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Current News | Tags: , , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply