പ്രീതാ ഷാജിയുടെ പുനരധിവാസമല്ല… നീതിപൂര്‍വ്വകമായ നിയമനടത്തിപ്പാണ് വേണ്ടത്

ജോയ് പാവേല്‍ 2ലക്ഷം രൂപവായ്പയെടുക്കാന്‍ ജാമ്യംനിന്നതിന്റെ പേരില്‍ 2കോടി 78ലക്ഷം രൂപ തിരിച്ചടക്കണമെന്ന ബാങ്കിന്റെ ഉത്തരവ് . അനുസരിക്കാന്‍ കഴിയാത്തതുമൂലം കോടികള്‍ വിലവരുന്ന 18.5 സെന്റ്‌സഥലവും ചെറിയവീടും കേവലം 38ലക്ഷം രൂപയ്ക്ക് ലേലം പിടിച്ച റിയല്‍ എസ്റ്റേറ്റ് മാഫിയ്ക്ക് വിട്ടുകൊടുക്കണമെന്ന DRT കോടതി വിധി. ഇതിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന പ്രീതാഷാജിയുടെ സമരം വളരെ നിര്‍ണായകമായൊരു ഘട്ടത്തില്‍ എത്തിനില്ക്കുകയാണ്. സര്‍ഫാസിവിരുദ്ധ ജനകീയ പ്രസ്ഥാനം ,ബ്ലേഡ് – ബാങ്ക് ജപ്തിവിരുദ്ധസമിതി ,മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതി, സമരസഹായ […]

pppജോയ് പാവേല്‍

2ലക്ഷം രൂപവായ്പയെടുക്കാന്‍ ജാമ്യംനിന്നതിന്റെ പേരില്‍ 2കോടി 78ലക്ഷം രൂപ തിരിച്ചടക്കണമെന്ന ബാങ്കിന്റെ ഉത്തരവ് . അനുസരിക്കാന്‍ കഴിയാത്തതുമൂലം കോടികള്‍ വിലവരുന്ന 18.5 സെന്റ്‌സഥലവും ചെറിയവീടും കേവലം 38ലക്ഷം രൂപയ്ക്ക് ലേലം പിടിച്ച റിയല്‍ എസ്റ്റേറ്റ് മാഫിയ്ക്ക് വിട്ടുകൊടുക്കണമെന്ന DRT കോടതി വിധി. ഇതിനെതിരെ കഴിഞ്ഞ ഒരു വര്‍ഷമായി നടക്കുന്ന പ്രീതാഷാജിയുടെ സമരം വളരെ നിര്‍ണായകമായൊരു ഘട്ടത്തില്‍ എത്തിനില്ക്കുകയാണ്. സര്‍ഫാസിവിരുദ്ധ ജനകീയ പ്രസ്ഥാനം ,ബ്ലേഡ് – ബാങ്ക് ജപ്തിവിരുദ്ധസമിതി ,മാനാത്തുപാടം പാര്‍പ്പിട സംരക്ഷണ സമിതി, സമരസഹായ സമിതി തുടങ്ങിയ കൂട്ടയ്മയുടെ നേതൃത്വത്തില്‍ നടത്തിയ നിരവധി പ്രക്ഷോഭങ്ങളും നിയമപോരാട്ടങ്ങളും നവസാമ്പത്തിക -ബാങ്കിങ് നിയമങ്ങളുടെ മറപറ്റി കേരളത്തിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ച് റിയലെസ്റ്റേറ്റ് – ഭൂമാഫിയ കള്‍ നടത്തുന്ന പകല്‍ക്കൊള്ളയിലേക്ക് വെളിച്ചവീശുന്നൊരു പ്രവര്‍ത്തനം കൂടിയായിരുന്നു . നിത്യജീവിതത്തിലെ അപ്രതീക്ഷിത ആവശ്യങ്ങള്ക്കായി ബാങ്കുകളെ സമീപിക്കുന്ന ദരിദ്ര-ഇടത്തരം സാമ്പത്തിക വിഭാഗങ്ങളുടെ ആകെയുള്ള ആസ്തികള്‍ തട്ടിയെടുക്കുന്ന വലിയൊരു അച്ചുതണ്ടിന്റെ (ബാങ്ക്-കോടതി-റിയലെസ്റ്റേറ്റ്- രാഷ്ട്രീയ പാര്‍ട്ടി)സ്വാധീനശക്തി ഉപയോഗിച്ച് സമരത്തിനെതിരേയുള്ള ഭരണകൂട ഇടപെടല്‍ ശക്തമാക്കുകയാണ് തുടര്‍ന്ന് സംഭവിച്ചത്. HDFCയിലേയും DRTയിലേയും ഉന്നതരടക്കം ഇത്തരത്തിലുള്ള ഓരോ കേസിലും പങ്കാളികളാണെന്നത് പുറത്ത്‌വന്നതോട്കൂടി തുച്ഛവിലയ്ക്ക് ലേലം നേടിയയാള്‍ പ്രീതഷാജിയേയും കുടുംബത്തേയും ഒഴിപ്പിച്ച് സ്ഥലം ലഭ്യമാക്കണമെന്നും അതില്‍ ഗവണ്‍മെന്റ് കോടതിയലക്ഷ്യം കാണിക്കുന്നു എന്നുംകാണിച്ച് ഹൈക്കോടതിയെ സമീപിച്ച് സമയബന്ധിതമായി ഉത്തരവു വാങ്ങി. ശക്തമായ ജനകീയ ചെറുത്തുനില്പ് പരിഗണിച്ച് തിരിച്ച്‌പോകണ്ടിവരികയുണ്ടായി ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രമുഖരായ നേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളും കിടപ്പാടം ജപ്തിചെയ്ത് ദരിദ്രരെ കുടിയിറക്കുന്നതിനെതിരെ രംഗത്തുവരികയും സംസ്ഥാന ധനമന്ത്രി. തോമസ് ഐസക്ക്അടക്കം ജപ്തി അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. എന്നാല്‍ മറുവശത്ത് പോലീസിനെ ഉപയോഗിച്ച് സമരത്തില്‍ പങ്കെടുത്തവരെയും സമരങ്ങള്‍ക്ക് നേതൃപരമായപങ്ക് വഹിച്ച് നീതിക്ക് ഒപ്പം നിന്ന വി.സി ജെന്നി, പി.ജെ.മാനുവല്‍ ,ഷൈജുകണ്ണന്‍ അടക്കമുള്ളവരെ വീടു വളഞ്ഞ് അര്‍ദ്ധരാത്രിയില്‍ കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചിരിക്കുകയുംമാണ് . മറ്റൊര് 50ഓളം പേരുടെ പേരില്‍ ജാമ്യമില്ല വകുപ്പുകള് ചാര്‍ത്തി കേസെടുക്കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാന്‍ കോടതി തന്നെ അനുവദിച്ച മൂന്നാഴ്ച സമയം നിലവിലുള്ളപ്പോഴാണ്. പോലീസിന്റെ ഭാഗത്തുനിന്നുളള അമിതാധികാര പ്രയോഗവും ധൃതിയും .
ദരിദ്ര ജനപക്ഷത്ത് നില്ക്കുന്നു എന്നവകാശപ്പെടുന്ന ഇടതുപക്ഷസര്‍ക്കാര്‍ ഈ വിഷയത്തെ കേവലം കടം തിരിച്ചുപിടിച്ചു കൊടുക്കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശത്തിന്റെ സങ്കേതിക നിയമം നടത്തിപ്പ് മാത്രമായികാണരുതെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ദരിദ്രരോടുള്ള ബാങ്കുകളുടെ സമീപനം, സര്‍ഫാസി അടക്കമുള്ള നിയമങ്ങളുടെ സാമൂഹികനീതിയില്ലായ്മ, നവതലമുറബാങ്കുകളും , കോര്‍പ്പറേറ്റ് മൂലധനശക്തികളും ഭരണകൂടസംവിധാനങ്ങള്‍ക്ക് മുകളില്‍ ചെലുത്തുന്ന സമര്‍ദ്ദം തുടങ്ങി നിരവധി തലങ്ങളുള്ള ഇത് ധനകാര്യമൂലധന-ഭരണകൂട-രാഷ്ട്രീയ-റിയല്‍ എസ്റ്റേറ്റ് അച്ചുതണ്ടിനെ കൂടിവെളിവാക്കുന്നു. അതുകൊണ്ട്തന്നെ ഹൈക്കോടതി ഉത്തരവിന്റെ മറവില്‍ സമരനേതൃത്വത്തിനും പ്രവര്‍ത്തകര്‍ക്കുമെതിരെ നടത്തുന്ന കേസെടുക്കലുകളും രാത്രിയും പകലുമെന്നില്ലാതെ വീടുവളഞ്ഞുള്ള അറസ്റ്റ്രിലും ഞങ്ങള്‍ പ്രതിഷേധിക്കുന്നതോടൊപ്പം..കേവല പുനരധിവാസത്തിനപ്പുറം ഇനിയൊരു കുടുംബവും തെരുവിലിറങ്ങാതിരിക്കാന്‍ തക്കവണ്ണം ഇതിന്റെ പിന്നിലെ ഛിദ്രശക്തികളെ സമൂഹത്തിനു മുന്നില്‍ കൊണ്ടുവന്നു നീതിയുക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply