ദേശീയതാവാദം സാമ്രാജ്യത്വ പതനത്തിന്റെ അഗാധ ഗര്‍ത്തം

അമേരിക്കന്‍ സമ്പദ്വ്യവസ്ഥ ഇപ്പോഴും ആഗോള തലത്തില്‍ ശക്തിയുള്ളതാണെങ്കിലും, ട്രംപ് വ്യാപാര-തീരുവകളും ആപത്കരമായ ഉപരോധങ്ങളും ഏര്‍പ്പെടുത്തി സാമ്പത്തിക ബന്ധങ്ങള്‍ പൂര്‍ണ്ണമായി പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണ്. ഇത് പുതിയ ഇരുമ്പ് മതിലിന്റെ രൂപത്തില്‍ അമേരിക്കയുടെ നാളിതുവരെയുള്ള സാമ്പത്തിയ രാഷ്ട്രീയ നിലപാടുകള്‍ക്ക് യോജിക്കാത്ത തരത്തില്‍ രാജ്യത്തെ പ്രതിരോധത്തിലാക്കും.

സൂര്യന്‍ അസ്തമിക്കില്ല എന്നു കരുതിയ ബ്രീട്ടിഷ് സാമ്രാജ്യത്വം രണ്ടാമതൊരു ലോകമഹായുദ്ധത്തോടെ കട പുഴകി നിലം പറ്റി. അതോടെ ഉയര്‍ന്നു വന്ന മറ്റൊരു ലോകശക്തിയായി തീര്‍ന്ന അമേരിക്കന്‍ സാമ്രാജ്യത്വം, പുത്തന്‍ കോളോണിയല്‍ വ്യവസ്ഥയില്‍ സൂര്യന്‍ അസ്തമിക്കില്ലാത്ത സ്ഥിതിയില്‍ നിലകൊള്ളുകയായിരുന്നു. എന്നാല്‍, മുതലാളിത്ത സമ്പദ് വ്യവസ്ഥയുടെ ഘടനാപരമായി വന്നുചേരുന്ന സ്വയം തകര്‍ക്കുന്ന പ്രതിസന്ധി; – ഒരു ഭാഗത്ത് കട കുടിശികയാല്‍ ഉളവാകുന്ന കെണിയും, മറു ഭാഗത്ത് ഭാരിച്ച ലോക കമ്പോള മാന്ദ്യവും, അമേരിക്കയുടെ 39 ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വ്യവസ്ഥയെ തന്നെ ഇന്ന് ആടിയുലച്ചിരിക്കുന്നു. ഇത് അമേരിക്കന്‍ സാമ്രാജ്യത്തെ ഒരു അനിതര സാധാരണമായ തിരിച്ചടിയിലും, തല്‍ഫലമായി അഗോള ഏക വന്‍ശക്തിയെന്ന യൂണി പോളാര്‍ പദവിയില്‍ നിന്ന് പിന്‍വലിക്കാനും നിര്‍ബന്ധിതമാക്കിയിരിക്കുന്നു.

ഈ സാഹചര്യം ഒരു പുതിയ സാമ്പത്തിക ക്രമം ലോകത്ത് ഉടലെടുക്കുന്നതിന് സാഹചര്യം ഒരുക്കുന്നതായി നിര്‍ണ്ണയിക്കപ്പെടുന്നു. പ്രത്യേകിച്ച്, ചൈന വ്യാപാര – വ്യവസായ സാങ്കേതിക വിദ്യാരംഗത്ത് അമേരിക്കയെ കിടപിടിക്കാവുന്ന സ്ഥിതിയിലെത്തിയിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ -പഴയ സാമ്പത്തിക ക്രമത്തില്‍ തുടരുക സര്‍വ്വതോന്മുഖമായ തകര്‍ച്ചയെ നേരിടുകയെന്നതിനു തുല്യമാണന്ന തിരിച്ചറിവ് അമേരിക്കന്‍ മുതലാളിത്തത്തെ എല്ലാ രംഗത്തും ബാധിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ സാമ്രാജ്യത്യ ആഗോളാധിപത്യത്തില്‍ നിന്ന് പിന്‍തിരിയുയല്ലാതെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഇല്ല എന്ന ചുറ്റുപാടിലാണ്, ഈ ലോക സമ്പന്നന്മാരുടെ രാജ്യം. അമേരിക്കയിലെന്ന പോലെ, മറ്റു വിവിധ മുതലാളിത്ത രാജ്യങ്ങളുടെ നിലവിലെ രാഷ്ട്രീയ വ്യവസ്ഥയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഇപ്പോള്‍ നിര്‍ണ്ണയിക്കാനാവുന്നതിനപ്പുറത്തായിരിക്കും എന്ന് ലോക സാമ്പത്തിക വിദഗ്ദര്‍ വിലയിരുത്തുന്നു.

അമേരിക്കയില്‍ ട്രംപ് നേതൃത്വം നല്‍കുന്ന സാമ്പത്തിക ദേശിയവാദം, BRICS ഉള്‍പ്പെടെയുള്ള മറ്റ് രാജ്യങ്ങള്‍ ഡോളര്‍ ഉപേക്ഷിക്കുന്നതിലും, മേല്‍ത്തരം ഇടപാടുകളില്‍ ബഹുസ്വരത സ്വീകരിക്കാനുള്ള നിക്കങ്ങളെ ത്വരിതപ്പെടുത്തുന്നതിലും എത്തുന്ന ചുറ്റുപാടിലാണ് കാണാനാവുന്നത്. പ്രത്യേകിച്ച്, ചൈന ആഗോള ഉത്പാദന കേന്ദ്രമായി മാറിയ സ്ഥിതിക്ക്, അമേരിക്കയുടെ മേലുള്ള സമ്മര്‍ദ്ദം കൃത്യമായി വര്‍ദ്ധിച്ചിരിക്കുന്നു. അമേരിക്ക യൂറോപ്യന്‍ യൂണിയനെ ഉപേക്ഷിക്കുകയും സഖ്യരാജ്യങ്ങള്‍ക്കുമേല്‍ ഇറക്കുമതി തീരുവകളുടെ അമിതമായ ഭാരം ഇറക്കി വെക്കുകയും ചെയ്യുമ്പോള്‍, അമേരിക്കന്‍ സാമ്രാജ്യം ഏക -ഏകാധിപത്യ സൂപ്പര്‍ പവര്‍ എന്ന നിലയില്‍ നിലനില്‍ക്കാന്‍ കഴിയില്ല എന്ന സ്ഥിതി സംജാതമാകുന്നു.

ഇത് നവ ഉദാര -ആഗോളീകരണത്തിന്റെ അന്ത്യമോ?

അമേരിക്ക ആഗോള ധനകാര്യ -രാഷ്ട്രിയ-സുരക്ഷാ മേഖലകളില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍, അത് നവ-ലിബറല്‍ ആഗോളീകരണ കാലഘട്ടത്തിന്റെ അവസാനം ആകുമോ എന്ന മൗലികമായ ചോദ്യം ഉയര്‍ന്നു വരുന്നു. ഈ രംഗത്ത്, ആഗോളീകരണത്തിനും പുത്തന്‍ -കോളനിവല്‍ക്കരണത്തിനും അടിസ്ഥാനമായിട്ടുള്ള മൂലധനവും ആശ്രിത സാകേതികവിദ്യയും രൂപപ്പെടുത്തി, ആഗോള തലത്തില്‍ 1944 – ലെ ബ്രട്ടന്‍ വൂട്ടസ്സ് ഉടമ്പടി പോലുള്ളവ, സംയോജിത മൂലധനം എന്ന അടിസ്ഥാനത്തില്‍ സ്ഥാപിച്ചു കൊണ്ടായിരുന്നു, പുത്തന്‍ കോളണിയല്‍ വ്യവസ്ഥ നിലനിന്നു പോന്നിരുന്നത്.

സാങ്കേതിക വിദ്യയുടെ ആഗോള സംയോജനം, മൂന്നാംലോക രാജ്യങ്ങളില്‍ കമ്പ്രഡോര്‍ അഥവാ ദല്ലാള്‍ ഭരണകൂടങ്ങളെ സംരക്ഷിക്കല്‍.

അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങള്‍ മുഖേന ഫൈനാന്‍സ് മൂലധനത്തിന്റ പുനര്‍ചക്രമണം (Recycling) സാധിച്ചു കൊണ്ട്, മൂന്നാം ലോക രാജ്യങ്ങളിലെ വില കുറഞ്ഞ അദ്ധ്വാനവും, വിഭവങ്ങളും ഉപയോഗപ്പെടുത്തി ഉല്പാദന ഉപഭോഗരംഗത്തെ പ്രത്യക്ഷീകരണ പ്രതിസന്ധിയെ (realisation crisis) നേരിടുകയായിരുന്നു നാളിതുവരെയുള്ള ഈ വ്യവസ്ഥയുടെ അടിസ്ഥാന സ്വഭാവും, താല്പര്യവും. ഇപ്പോള്‍ സ്ഥിതിഗതികള്‍ വഷളാകുന്നുവെങ്കിലും, ഉടനെ അമേരിക്ക ഈ സ്ഥാപനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായും പിന്‍വാങ്ങാനിടയില്ല. എന്നിരുന്നാലും ട്രംപിന്റെ നയങ്ങള്‍ പ്രവാചാനാതീതമായ സ്ഥിതിക്ക് ഉറപ്പു പറയാന്‍ കഴിയാത്ത ചുറ്റുപാടിലുമാണ്. എന്നാല്‍, ഈ സ്ഥാപനങ്ങള്‍ വഴി വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ശേഷി ഗുരുതരമായ തിരിച്ചടിയിലാകുമെന്ന് സാമ്പത്തിക വിദഗ്ദര്‍ ബലമായി സംശയിക്കുന്നു. ആശ്രിത സമ്പദ്വ്യവസ്ഥയുംആയുധമത്സരവും, ഇതുവരെയുള്ള തുറന്ന കബോളത്തിലെ വ്യാപാര – വ്യവസായ മത്സര പോരാട്ടങ്ങള്‍ക്ക് കടിഞ്ഞാണിടുന്ന സാമ്രാജ്യത്ത നയങ്ങള്‍ പുതിയ വെല്ലൂവിളികള്‍ ഉയര്‍ത്തുന്നു. എന്നാല്‍ ഇന്ന് ഉടലെടുത്തു കൊണ്ടിരിക്കുന്ന പ്രക്ഷുബ്ധമായ ഈ അന്തരീക്ഷത്തില്‍ പഴയ സാമ്രജ്യത്വ സമവാക്യങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. ആഗോള സാമ്പത്തിക വ്യവസ്ഥ കുഴഞ്ഞു മറിഞ്ഞ സ്ഥിതിയിലാണ്. 1991- ല്‍ സോവിയറ്റു യൂണിയന്റെ പെട്ടെന്നുള്ള പതനത്തിനു അഫ്ഗാനിസ്ഥാന്‍ ഇടയാക്കിയതു പോലെ, ഉക്രൈന്‍ യുദ്ധവും ഈ പ്രതിസന്ധിയില്‍ പ്രധാന പങ്ക് വഹിച്ചു എന്നു കാണാം. ഇപ്പോള്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയിലായ തിനു പിന്നില്‍ ഏതാണ്ട് സമാന സ്ഥിതിഗതികള്‍ പ്രവര്‍ത്തിച്ചിരിക്കുന്നു എന്ന് കൃത്യമായി വിലയിരുത്തപ്പെടുന്നു.

ട്രംപ് ഇറക്കുമതി തീരുവകളും അതിന്റെ പ്രത്യാഘാതങ്ങളും.

ട്രംപ് നിര്‍ദേശിച്ച തീരുവകള്‍ ( റ്റാരിഫ്) ഈ മാസം അവസാനം മുതല്‍ പ്രധാന ഇറക്കുമതികളില്‍ പ്രാബല്യത്തിലാകുമ്പോള്‍, ആഗോള സമ്പദ്വ്യവസ്ഥ വലിയ പ്രതിസന്ധിയിലേക്ക് കടക്കും. പ്രധാന സമ്പദ്വ്യവസ്ഥകള്‍ നേരിടുന്ന അധിക്കവ്യാപനം മൂലം, (Recession) ട്രംപ് നിലവില്‍ ചുമത്തുന്ന ഈ തീരുവകള്‍ രാജ്യങ്ങളെ മഹാ മാന്ദ്യത്തിലേക്ക് തള്ളിവിടാന്‍ സാധ്യതയണ്ട് എന്നത് ആഗോള സമ്പത്ത് വ്യവസ്ഥയില്‍ ഉണ്ടായി കൊണ്ടിരിക്കുന്ന ഷെയര്‍ മാര്‍ക്കറ്റിലെ ഇതുവരെ കാണാത്ത ഇടിവുകള്‍ വിരല്‍ ചൂണ്ടുന്നു.

2 ട്രില്യണ്‍ ഡോളര്‍ (2 Trillion $) ഓളം എത്തിയിരിക്കുന്ന അമേരിക്കയുടെ നിലവിലെ വരവു കുറവുകള്‍ (കമ്മി ബഡ്ജറ്റ്) കൊണ്ട് ഇടയാക്കുന്ന സര്‍ക്കാര്‍ അടച്ചുപൂട്ടലുകള്‍ പ്രതിവര്‍ഷം ആവര്‍ത്തിക്കുത് ഒഴിവാക്കാന്‍ ആവുന്നില്ല എന്ന പ്രതിസന്ധി അമേരിക്കന്‍ ഭരണവര്‍ഗ്ഗത്തെ കുഴക്കുന്ന വിഷയമാക്കി മാറ്റിയിരുന്നു. ട്രപ് ലിയോണ്‍ മസ്‌കിന് ചിലവു കുറക്കല്‍ ഉത്തരവാദിത്വം നല്ലികൊണ്ട് സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കി അമേരിക്കന്‍ തൊഴിലാളിയുടെ വേതനം കുറക്കാനും, എല്ലാം സ്വീകാര്യമാക്കാനുമുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. തല്‍ഫലമായി രണ്ടു തരത്തിലും – വ്യവസായം ഉള്ളില്‍ കൊണ്ടു വരാനും, തൊഴില്‍ മേഖലയെ ചിലവു കുറഞ്ഞതാക്കാനുള്ള ബില്യണയറുമാരുടെ നീക്കങ്ങള്‍ ജനങ്ങള്‍ എനിര്‍ക്കുന്നണ്ടങ്കിലും, നടപ്പായി തുടങ്ങിയിരിക്കുന്നു.

സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങള്‍.

അമേരിക്കന്‍ സമ്പദ്വ്യവസ്ഥ ഇപ്പോഴും ആഗോള തലത്തില്‍ ശക്തിയുള്ളതാണെങ്കിലും, ട്രംപ് വ്യാപാര-തീരുവകളും ആപത്കരമായ ഉപരോധങ്ങളും ഏര്‍പ്പെടുത്തി സാമ്പത്തിക ബന്ധങ്ങള്‍ പൂര്‍ണ്ണമായി പുനര്‍നിര്‍മ്മിക്കാന്‍ ശ്രമിക്കുകയാണ്. ഇത് പുതിയ ഇരുമ്പ് മതിലിന്റെ രൂപത്തില്‍ അമേരിക്കയുടെ നാളിതുവരെയുള്ള സാമ്പത്തിയ രാഷ്ട്രീയ നിലപാടുകള്‍ക്ക് യോജിക്കാത്ത തരത്തില്‍ രാജ്യത്തെ പ്രതിരോധത്തിലാക്കും.

1. ഓരോ രാജ്യവും വസ്തുക്കളും സേവനങ്ങളും സ്വന്തമായി ഉല്‍പ്പാദിപ്പിക്കേണ്ടി വരുമെന്നതു കൂടാതെ ഇതു വരെയുള്ള വിതരണ ശൃംഗലകള്‍ താറുമാറാകും.

2. വിപണിയിലേക്കുള്ള ഫൈനാന്‍സ് മൂലധനത്തിന്റെ പുനര്‍ചക്രണം കാര്യക്ഷമതയില്ലാതാകും.

3. തൊഴില്‍, കൃഷി എന്നിവയുടെ വളര്‍ച്ചയോട് അനുബന്ധമായി ഉല്‍പ്പന്നങ്ങളുടെ വാങ്ങല്‍ശേഷി കുറഞ്ഞുപോകും.

അമേരിക്കന്‍ സമ്പദ്വ്യവസ്ഥക്കുള്ള പ്രത്യാഘാതം

(a) വ്യാപാര – വ്യവസായ രംഗത്ത് ഇന്നും അമേരിക്ക മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റ്റാരിഫ് ചുമത്തലുകള്‍ വഴി വിതരണ ശൃംഖല തടസ്സപ്പെടുകയും ഇറക്കുമതി, കയറ്റുമതി കാര്യമായി കുറയുകയും പ്രതിസന്ധി നേരിടുകയും ചെയ്യും. അമേരിക്കക്കുള്ളിലെ ഉല്‍പ്പാദനത്തിന് ആവശ്യമായ പ്രധാന വിതരണ ശൃംഖലകളുടെ നഷ്ടം (ഉദാ. സെമികണ്ടക്ടറുകള്‍, ഇലക്ട്രോണിക്സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്). കയറ്റുമതി വിപണികളുടെ നഷ്ടം, എണ്ണ, കൃഷി (സോയാബീന്‍സ്, കോഴി), എയര്‍സ്‌പേസ്, ടെക്‌നോളജി പോലുള്ള വ്യവസായങ്ങളെ നേരിട്ടു ബാധിക്കും. ആഭ്യന്തര വിഭവങ്ങളെയും തൊഴിലാളികളെയും ആശ്രയിക്കേണ്ടി വരുന്നതിനാല്‍ ഉല്‍പ്പാദനച്ചിലവുകള്‍ കുത്തനെ വര്‍ദ്ധിക്കും.

(b) ധനകാര്യ വിപണിയിലെ ആഘാതം അമേരിക്കന്‍ ധനകാര്യ സംവിധാനം ആഗോള വിപണികളുമായി ആഴത്തില്‍ ബന്ധിപ്പിച്ചിരിക്കുന്നു. അമേരിക്കന്‍ വിപണികളില്‍ നിന്ന് മൂലധന പലായനം സ്വാഭാവികമാകും. ആഗോള റിസര്‍വ് കറന്‍സിയായ ഡോളറിന്റെ നില തകരല്‍ അല്ലെങ്കില്‍ ശക്തമായ ദുര്‍ബലത നിഴലിക്കും. വിദേശനിക്ഷേപമില്ലാത്തതിന്റെ ഫലമായി അമേരിക്കന്‍ ഓഹരികളും ബോണ്ടുകളും മൂല്യനഷ്ടം നേരിടും.

(c) പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും വിലകുറഞ്ഞ ഇറക്കുമതികളും വിദേശ തൊഴിലാളികളും ഇല്ലാതെ ഉല്‍പ്പാദനച്ചിലവുകള്‍ ഉയരുമെന്നത്: വിതരണ ക്ഷാമം മൂലം കുത്തനെ പണപ്പെരുപ്പമുണ്ടാകും, സാമ്പത്തിക മാന്ദ്യത്തിലേക്ക് അല്ലെങ്കില്‍ സ്റ്റാഗ്ഫ്‌ലേഷന്‍ (വളര്‍ച്ചയുടെ കുറവും ഉയര്‍ന്ന പണപ്പെരുപ്പവും) എന്ന അവസ്ഥയിലേക്ക് നീങ്ങും. ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയും ജീവിത നിലവാരവും താഴുന്നു പോകാനിടയാകും.

(d) സാങ്കേതിക വിദ്യയിലും, സൈനികവുമായ പിന്‍വാങ്ങല്‍ കൊണ്ട് അമേരിക്കയുടെസൈനിക, സാങ്കേതിക മേഖലയ്ക്ക് ആഗോള വിതരണ ശൃംഖലകള്‍ക്കും അപൂര്‍വ്വ ധാതുക്കള്‍ ആവശ്യമായിട്ടുള്ളവ ലഭ്യമാകാതെ വന്നാല്‍ സാങ്കേതിക പുരോഗതിയും സൈനിക വ്യവസായ ശേഷിയും ദുര്‍ബലമാക്കപ്പെടും.

2. ആഗോള സമ്പദ് വ്യവസ്ഥയ്ക്കുള്ള ആഘാതം

(a) ആഗോള ധനകാര്യ സംവിധാനത്തിന്റെ തകര്‍ച്ച

ലോകത്തിന്റെ പ്രഭാവശാലിയായ റിസര്‍വ് കറന്‍സിയാണ് യു.എസ്. ഡോളര്‍: ഡോളറിന്റെ ആധിപത്യം നഷ്ടപ്പെടുന്നത് ആഗോള വ്യാപാരത്തെയും ധനകാര്യ സംവിധാനത്തെയും അസ്ഥിരമാക്കും. അന്താരാഷ്ട്ര കടബാധ്യതാ വിപണികള്‍ മുലധന പ്രതിസന്ധി നേരിടും. യു.എസ്. ട്രഷറി ബോണ്ടുകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള (ചൈന, ജപ്പാന്‍ പോലുള്ള) രാജ്യങ്ങള്‍ വന്‍ നഷ്ടം നേരിടും.

(b) ആഗോള മാന്ദ്യം

അമേരിക്ക ആഗോള ആവശ്യത്തിനുള്ള പ്രധാന ഡ്രൈവര്‍ ആണ്: യു.എസ്. കയറ്റുമതികളെ ആശ്രയിക്കുന്ന മെക്സിക്കോ, കാനഡ, ജര്‍മ്മനി പോലുള്ള രാജ്യങ്ങള്‍ സാമ്പത്തിക തകര്‍ച്ച നേരിടും. ആഗോള ജിഡിപി കുത്തനെ താഴും; വികസിച്ചു വരുന്ന വിപണികളെ അത് ഏറ്റവും ശക്തമായി ബാധിക്കും. എണ്ണ, വസ്തു വിപണികള്‍ അസ്ഥിരമാകും.

(c) പരസ്പര പ്രതികരണ സമിതികളുടെ ഉദയം

അമേരിക്ക വിട്ടുപോയാലുണ്ടാകുന്ന ഇടം നികത്താന്‍ ചൈനയും യൂറോപ്യന്‍ യൂണിയനും ശ്രമിച്ചാല്‍, ചൈനീസ് യുവാന്‍ ആഗോള റിസര്‍വ് കറന്‍സിയായി കൂടുതല്‍ പ്രാധാന്യം നേടും. RCEP (പ്രാദേശിക സമഗ്ര സാമ്പത്തിക പങ്കാളിത്തം) പോലുള്ള പ്രാദേശിക വ്യാപാര കൂട്ടായ്മകള്‍ ശക്തിപ്പെടും. റഷ്യ, ചൈന, മറ്റ് വികസിച്ചു വരുന്ന സാമ്പത്തികശക്തികള്‍ പാശ്ചാത്യ ആധിപത്യം ഒഴിവാക്കുന്ന സമാന്തര ധനകാര്യ സംവിധാനങ്ങള്‍ സൃഷ്ടിക്കും.

3. രാഷ്ട്രീയ വഴി തിരിവുകള്‍

(a) അമേരിക്കന്‍ ആധിപത്യത്തിന്റെ ക്ഷയം

അമേരിക്കയുടെ സൈനികവും ആഗോള ആധിപത്യവും സാമ്പത്തിക ശക്തിയുമായി ബന്ധിപ്പിച്ചിരിക്കുന്നു: ആഗോള സ്ഥാപനങ്ങള്‍ക്കുമേല്‍ (IMF, ലോക ബാങ്ക് തുടങ്ങിയവ) യു.എസ്. സ്വാധീനം കുറയുമെന്ന സുചനയിലേക്ക് വിരല്‍ ചുണ്ടുന്നു.

(b) ബഹുധ്രുവത്വത്തിന്റെ വളര്‍ച്ച;

അമേരിക്കയുടെ ദുര്‍ബലത, ചൈന, റഷ്യ, പ്രാദേശിക ശക്തികള്‍ക്കിടയില്‍ മത്സരം വര്‍ദ്ധിപ്പിക്കും: അധികാര ശൂന്യത രൂപപ്പെടുന്നതോടെ പ്രാദേശിക അസ്ഥിരതയും സൈനിക സംഘര്‍ഷങ്ങളും വര്‍ദ്ധിക്കും.

(c) പരിരക്ഷാ നയങ്ങളുടെ ശക്തിപ്പെടല്‍

മറ്റ് രാജ്യങ്ങളും ഉത്പാദനത്തെയും കമ്പോളത്തേയു സംരക്ഷിക്കാന്‍ സംരക്ഷണാത്മക നയങ്ങള്‍ സ്വീകരിക്കും: വ്യാപാര സ്വാതന്ത്ര്യം തിരിച്ചടി നേരിടും; ഇറക്കുമതി നികുതികളും വ്യാപാര ഭിത്തികളും ഉയരും.

4. അമേരിക്കക്കുള്ളില്‍ സാമൂഹിക-രാഷ്ട്രീയ പ്രതിഫലനങ്ങള്‍ .

(a) രാഷ്ട്രീയ അസ്ഥിരത, വര്‍ദ്ധിച്ച തൊഴിലില്ലായ്മ, പണപ്പെരുപ്പം, ജീവത നിലവാരത്തിലെ കുറവ് എന്നിവയുടെ ഫലമായി: വര്‍ദ്ധിച്ച ധ്രുവീകരണവും സാമൂഹിക കലാപവും. ജനപ്രിയവാദ, ആധിപത്യ രാഷ്ട്രീയ ശക്തികളുടെ വളര്‍ച്ചയും സ്വാഭാവികമാകും. ജനാധിപത്യ സ്ഥാപനങ്ങള്‍ക്കു മേല്‍ വര്‍ദ്ധിച്ച സമ്മര്‍ദ്ദം ഉണ്ടാകും.

(b) സൈനികവല്‍ക്കരണവും ആഭ്യന്തര അടിച്ചമര്‍ത്തലും

സാമ്പത്തിക ക്ഷീണം നേരിടുന്നതിനായി അമേരിക്കന്‍ സര്‍ക്കാര്‍: വിപണിയും വിഭവങ്ങളും ഉറപ്പാക്കാന്‍ സൈനിക ഇടപെടലുകള്‍ വര്‍ദ്ധിപ്പിക്കും. ആഭ്യന്തര വിപ്ലവത്തിനും രാഷ്ട്രീയ എതിര്‍പ്പിനുമെതിരെ അടിച്ചമര്‍ത്തലുകള്‍ രക്തമാകും.

5. ദീര്‍ഘകാല പ്രതിഫലനങ്ങള്‍

ആഭ്യന്തര വ്യാവസായിക സംരഭങ്ങള്‍ / അടിസ്ഥാനങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ അമേരിക്ക ശ്രമിക്കും; എന്നാല്‍ ഇതിന് വര്‍ഷങ്ങള്‍ വേണ്ടിവരും. ആഗോള സാമ്പത്തിക നേതൃനില ചൈന (ആസിയ) ക്ക് കൈമാറ്റപ്പെടും.
ആഗോള വ്യാപാര, ധനകാര്യ സംവിധാനങ്ങള്‍ പകുതിയായി വിഭജിക്കപ്പെടും.

6. ചരിത്രം നല്‍കുന്ന പാഠങ്ങള്‍

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ രണ്ടാം ലോക മഹായുദ്ധാനന്തര തകര്‍ച്ചയില്‍ സാമ്പത്തിക ആധിപത്യം നഷ്ടപ്പെട്ടപ്പോള്‍ സാമ്യത്വശക്തി എന്നത്എങ്ങനെ അകന്നു പോയി എന്നത് ഉദാഹരണമാണ്. ‘ഐരണ്‍ കര്‍ട്ടന്‍’ (ഇരുമ്പ് മറയുടെ) കാലത്തെ സോവിയറ്റ് യൂണിയന്റെ ഏകമായ നിലനില്‍പ്പുപോലെ സാങ്കേതികവും സാമ്പത്തികവുമായ കുരുക്കുകള്‍ സൃഷ്ടിച്ചുവെന്നു വരാം. അമേരിക്കയുടെ വൈവിധ്യമാര്‍ന്ന സാമ്പത്തികശക്തി, അതിവേഗം വീണ്ടെടുക്കാന്‍ സഹായിച്ചേക്കാം, എന്നാല്‍ അതിനായി വലിയ രാഷ്ട്രീയ, സാമൂഹിക പുനര്‍നിര്‍മ്മാണം ആവശ്യമായി തീരും.

7. ഇന്ത്യക്കും മൂന്നാം ലോക രാജ്യങ്ങള്‍ക്കു മേലുള്ള ആഘാതം

അമേരിക്കന്‍ വിപണി പൂട്ടുന്നതോടെ, ഈ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച നശിക്കും. സാമ്പത്തിക മാന്ദ്യവും നിക്ഷേപ ക്ഷാമവും മൂലം ആഭ്യന്തര കലാപവും വിപ്ലവവും ഉണ്ടാകും. ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ ഇതിനകം അസ്ഥിരതയുണ്ടായിരിക്കുന്നു. ഈ രാജ്യങ്ങള്‍ക്ക് ഏക വഴി സ്വയംപര്യാപ്തമായ ജനാധിപത്യ സോഷ്യലിസ്റ്റ് സംസ്ഥാനങ്ങളാകുക എന്നതാകും. മാര്‍ക്‌സ് പറഞ്ഞു വെച്ചിട്ടുള്ളതുപോലെ മുതലാളിത്ത പതനത്തിന്റെ കാലം അതിക്രമിച്ചിരിക്കുന്നു. അമേരിക്ക തൊട്ടുള്ള ലോകവിപണിയിലെ അസാധാരണമായ മൂല്യ ഇടിവും, ഉല്പാദന- കമ്പോള ബന്ധമില്ലാത്ത ഓഹരി വിപണിയും ലോക സാമ്പത്തിക സ്ഥിതിഗതികള്‍ ഉച്ചത്തില്‍ വിളിച്ചു പറയുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply