ജനാധിപത്യത്തെ വംശീയതയാക്കി മാറ്റുന്നതാണ് പൗരത്വ ഭേദഗതി നിയമം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പതിമൂന്നാം വര്‍ഷത്തേക്ക് കടന്നിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2025 - 26 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in

ഇന്ത്യയിലെ പുതിയ പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുകയാണ്. ഈ പ്രതിഷേധങ്ങളെ ക്രൂരമായാണ് പോലീസ് നേരിടുന്നത്. ആറ് വര്‍ഷം മുമ്പ് നരേന്ദ്ര മോദി അധികാരമേറ്റതിനുശേഷം അദ്ദേഹത്തിനെതിരായി ഉയര്‍ന്ന് ഏറ്റവും വലിയ പ്രതിഷേധമാണ് ഇപ്പോഴത്തേത്. മോദിയുടെ ഹിന്ദു ദേശീയ പദ്ധതി രാജ്യത്തിന്റെ ബഹുസ്വരതയുടെയും മതേതരത്വത്തിന്റെയും അടിത്തറയെ ഭീഷണിപ്പെടുത്തുന്നതാണെന്നതിന്റെ പുതിയ തെളിവാണ് ഈ നിയമനിര്‍മാണം.

സമാധാനവും ഐക്യവും സാഹോദര്യവും നിലനിര്‍ത്താനുള്ള സമയമാണിതെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുന്നു. ഉപരിപ്ലവമായി ഇത് ബിജെപി സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ അവകാശങ്ങള്‍ നീക്കം ചെയ്യുന്നതിനേക്കാള്‍ വിപുലീകരിക്കുന്ന ഒരു നിയമമാണ്. മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്ന് വരുന്ന ഹിന്ദുക്കള്‍, സിഖുകാര്‍, ജൈനന്മാര്‍, ബുദ്ധമതക്കാര്‍, പാഴ്‌സികള്‍, ക്രിസ്ത്യാനികള്‍ എന്നിവര്‍ക്ക് പൗരത്വത്തിനുള്ള ഒരു അതിവേഗ പാത ഇത് സൃഷ്ടിക്കുന്നു. എന്നാല്‍ ഇതിന്റെ പാഠമോ സന്ദര്‍ഭമോ പരിഗണിക്കുന്ന ആര്‍ക്കും ഇത് ഉള്‍പ്പെടുത്തലിന്റെ ഒരു നടപടിയായി കാണാനാവില്ല. ഇത് അന്തര്‍ലീനമായി ഒഴിവാക്കപ്പെടുന്ന ഒന്നാണ്. ഇത് മുസ്ലിംകളോട് വിവേചനം കാണിക്കുന്നു. അവരെ ഒഴിവാക്കുന്നു. ഒപ്പം മുസ്ലിം പൗരന്മാര്‍ ”യഥാര്‍ത്ഥത്തില്‍” ഇന്ത്യക്കാരല്ലെന്ന് സൂചിപ്പിക്കുന്നു. വിദേശികള്‍ക്കും ഇന്ത്യയിലെ പൗരന്മാര്‍ക്കും ബാധകമായ ഭരണഘടനാപരമായ സംരക്ഷണത്തെ ഇത് ദുര്‍ബലപ്പെടുത്തുന്നു. മുസ്ലിംകള്‍ക്ക് ഇന്ത്യയുടെ സഹായം ആവശ്യമില്ല എന്നതാണ് ഉദ്ദേശിക്കുന്ന യുക്തി – മ്യാന്‍മറില്‍ നിന്നുള്ള റോഹിംഗ്യന്‍ മുസ്ലിംമുകളുടേയും അഹ്മദികളുടേയും മുസ്ലിം പാകിസ്ഥാനിലെ മറ്റുള്ളവരുടേയും കാര്യമോ? മോദിയുടെ രാജ്യത്ത് എത്തിയാല്‍ അവര്‍ അനധികൃത കുടിയേറ്റക്കാരായിരിക്കും. ശരിയായ ഡോക്യുമെന്റേഷന്‍ ഇല്ലാത്ത പലര്‍ക്കും പൗരത്വം ലഭിക്കുന്ന രാജ്യത്ത്…

വടക്ക്-കിഴക്കന്‍ ആസാമിലേക്ക് നോക്കുക, അവിടെ ദേശീയ പൗരന്മാരുടെ രജിസ്റ്ററില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെത്തുടര്‍ന്ന് ഏകദേശം 20 ദശലക്ഷം ആളുകള്‍ക്ക് പൗരത്വം നഷ്ടപ്പെടുന്നു. ചിലപ്പോള്‍ ലളിതമായ ക്ലറിക്കല്‍ പിശകുകള്‍ കാരണം. ഇവരെ പാര്‍പ്പിക്കാനുള്ള തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മാണത്തിലാണ്. ഇവരില്‍ ഒരാളെ പോലും താമസിക്കാന്‍ ഇന്ത്യ അനുവദിക്കില്ലെന്ന് അമിത്ഷാ പറയുന്നു. എന്‍ആര്‍സിയുടെ രാജ്യവ്യാപക പതിപ്പ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ട്. മറുവശത്ത് ഒരു ബഹുസ്വരരാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ ചിഹ്നമായിരുന്ന പ്രത്യേക പദവി നീക്കം ചെയ്തതിനുശേഷം മുസ്ലീം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീര്‍ ഫലത്തില്‍ പൂട്ടിയിരിക്കുകയാണ്. മോദിയുടെ കീഴില്‍ ഹിന്ദു ദേശീയവാദികളുടെ ലിഞ്ചിംഗ് കുത്തനെ ഉയര്‍ന്നു. പുതിയ നിയമനിര്‍മ്മാണം സാമുദായിക വിഭജനത്തെ കൂടുതല്‍ ആഴത്തിലാക്കുന്നുവെന്നത് ആകസ്മികമല്ല. അക്രമികളെ ”അവരുടെ വസ്ത്രങ്ങളാല്‍ തിരിച്ചറിയാന്‍ കഴിയും” എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം മുസ്ലിംകളെക്കുറിച്ചാണെന്നത് വ്യക്തമാണ്. രണ്ടായിരത്തോളം മുസ്ലിം പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടപ്പോള്‍ ഗുജറാത്തിലെ മുഖ്യമന്ത്രിയായിരുന്ന മോദി മറ്റുള്ളവര്‍ അക്രമം പ്രചരിപ്പിച്ചുവെന്ന് ആരോപിക്കുന്നത് ഏറ്റവും വലിയ കാപട്യമാണ്.

രാജ്യത്തും പടിഞ്ഞാറന്‍ രാജ്യങ്ങളിലും സൃഷ്ടിച്ചെടുത്ത ഇമേജ് 2002 ലെ വംശഹത്യയ്ക്കുശേഷവും അദ്ദേഹത്തെ അധികാരത്തിലെത്തിച്ചു. ചലനാത്മക സാമ്പത്തിക പരിഷ്‌കര്‍ത്താവായി അദ്ദേഹം പ്രശംസിക്കപ്പെട്ടു. എന്നാല്‍ നോട്ടുനിരോധനവും മറ്റു നടപടികളും മൂലം കുറഞ്ഞത് 1.5മില്ല്യന്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ പരാജയങ്ങള്‍ സാമ്പത്തിക വളര്‍ച്ച ഗണ്യമായി കുറക്കുകയും തൊഴിലില്ലായ്മ നാല് പതിറ്റാണ്ടിലെ ഉയര്‍ന്ന നിലവാരത്തില്‍ എത്തിക്കുകയും ചെയ്തു. അപ്പോഴും പ്രധാനമന്ത്രിയുടെ അസാധാരണമായ രാഷ്ട്രീയ വിജയം അദ്ദേഹത്തിന്റെ ആഴത്തില്‍ വേരൂന്നിയ പ്രത്യയശാസ്ത്ര സഹജാവബോധത്തെയും തികഞ്ഞ അവസരവാദത്തെയും പ്രതിഫലിപ്പിക്കുന്നു. മെയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ത്ത അദ്ദേഹത്തിന് അഞ്ച് വര്‍ഷം കൂടി അധികാരത്തിലിരിക്കാം. എന്നാലാ പാതയില്‍ കുറച്ച് തടസ്സങ്ങളുമുണ്ട്. ആ പാത എവിടേക്കാണ് നയിക്കുന്നത് എന്നതില്‍ സംശയമില്ല. ഭരണഘടനാപരമായ ജനാധിപത്യത്തെ ഭരണഘടനാ വിരുദ്ധമായ വംശീയതയാക്കി മാറ്റുന്നതിനുള്ള ഒരു വലിയ ചുവടുവെപ്പാണ് ഈ നിയമനിര്‍മ്മാണമെന്നാണ് പ്രശസ്ത പണ്ഡിതന്‍ പ്രതാപ് ഭാനു മേത്ത നല്‍കുന്ന മുന്നറിയിപ്പ്. ഇത്തരത്തിലുള്ള എത്രയെത്ര നടപടികളാണ് ഇന്ത്യ സ്വീകരിക്കാന്‍ പോകുന്നത്, അതെത്ര വേഗത്തിലാണ് എന്നതാണ് അടുത്ത ചോദ്യം.

(കഴിഞ്ഞ ദിവസത്തെ ഗാര്‍ഡിയന്‍ പത്രത്തിന്റെ മുഖപ്രസംഗത്തിന്റെ ഏകദേശ പരിഭാഷ)


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Tags: , | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply