ജയ ജയ ജയ ജയ ഹേ സ്ത്രീ വിരുദ്ധ സിനിമ

ഈ സിനിമയിലെ ഏറ്റവും പിന്തിരിപ്പനായ ആശയം കടുത്ത സ്ത്രീവിരുദ്ധ നിലപാടുകള്‍ നിര്‍മ്മിച്ച് പ്രക്ഷേപണം ചെയ്യുന്ന ജുഡീഷ്യറിയെ സ്ത്രീ നീതിയുടെ ഉയര്‍ന്ന രൂപമായി കാണിക്കാനുള്ള ശ്രമമാണ്. സ്ത്രീകളെ നല്ലനടപ്പും, നാട്ടുനടപ്പും, ആചാരമര്യാദകളും പഠിപ്പിക്കുന്ന, പീഡിപ്പിച്ചവനോട് ഇരക്ക് മധുരപലഹാരം നല്‍കിയും രക്ഷാബന്ധന്‍ ദിനത്തില്‍ രാഖി കെട്ടിയും സാഹോദര്യം ഊട്ടിയുറപ്പിക്കാന്‍ പറഞ്ഞ് അവന് ജാമ്യം അനുവദിക്കുന്ന, സവര്‍ണ്ണ രക്ഷാബന്ധന്‍ രാഷ്ട്രീയം പ്രചരിപ്പിക്കുന്ന, വിധി പറയുമ്പോള്‍ മതഗ്രന്ഥങ്ങള്‍ പോലും ഉദ്ധരിക്കുന്ന, അങ്ങേയറ്റം സ്ത്രീവിരുദ്ധവും ദളിത് വിരുദ്ധവുമായ കോടതികളേയും ന്യായാധിപന്മാരേയും ന്യായീകരിച്ചുകൊണ്ട് ജയ ജയ ജയ ഹേ സിനിമ ധര്‍മ്മരക്ഷയുടെ ആള്‍രൂപമാക്കി, രക്ഷകമിത്താക്കി ജുഡീഷ്യറിയെ മാറ്റുന്നത് നിലവിലുള്ള അധികാരവ്യവസ്ഥയുടെ താല്‍പര്യം സംരിക്ഷിക്കാനാണെന്ന് മനസ്സിലാകുന്നില്ലെങ്കില്‍ മലയാളി ഇനിയും വാമന ചവിട്ടുകള്‍ക്ക് തലകുനിക്കേണ്ടി വരും.